Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Monday, August 10, 2009

ജന്മഭൂമിവായന

പര്‍ദ്ദ എന്തു കൊണ്ടു എതിര്‍ക്കപ്പെടണം എന്ന തലക്കെട്ടില്‍ 26/ജൂലൈ/2009 ലെ ജന്മഭൂമിയില്‍ സൈദ്‌ മുഹമ്മദ്‌ പേരില്‍ ഒരു കുറിപ്പു കണ്ടു. ഫ്രെഞ്ച്‌ പ്രസിഡന്റ്‌ സര്‍ക്കോസി നിക്കോളാസിന്റെ പര്‍ദ്ദയെ കുറിച്ച കാഴ്ച്ചപ്പാടു ഉദ്ദരിച്ച്‌ കുറിപ്പുകാരന്‍ ഇസ്ലാമിനെയും മുസ്ലിംകളെയും തെറ്റായി അവതരിപ്പിക്കാന്‍ വൃഥാ ശ്രമം നടത്തിയിട്ടുണ്ട്‌.

മുസ്ലിം സ്ത്രീകള്‍ സ്വമനസ്സാലെ ധരിക്കുന്നതല്ല പര്‍ദ്ദ എന്നും, പുരോഹിതര്‍ ചെറു പ്രായത്തിലേ നിര്‍ബന്ധിച്ചു അടിച്ചേല്‍പിച്ചതിനാലും, രക്ഷകര്‍ത്താക്കള്‍ പോലും അതിനെ എതിര്‍ത്താല്‍ സമുദായത്തില്‍ നിന്നു ഒററപ്പെടുമെന്നതിനാലും, ബഹുഭാര്യത്വം അംഗീകരിച്ചതിനാല്‍ നിര്‍ബന്ധിതമായി വന്നതിനലുമാണു പര്‍ദ്ദ എന്നു വിവരിക്കുന്നു.

സര്‍ക്കോസി നിക്കോളാസിന്റെ പഠനത്തില്‍ പര്‍ദ്ദ സാഹോദര്യവും സമത്വവും സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതും, അപമാനത്തിന്റെയും അടിമത്തത്തിന്റെയും പ്രതീകവുമാണുപോല്‍. അതു സ്വീകര്യമാണന്നുമാണു കുറിപ്പുകാരന്റെ ഉപദേശം.

പര്‍ദ്ദ തകര്‍ക്കുന്ന സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഏതാണെന്നു ലോകം ഇതു വരെ ആരോപിച്ചിട്ടുമില്ല, തെളിയിച്ചിട്ടുമില്ല. അടിമത്തം അപമാനം എന്നതും പര്‍ദ്ദ കൊണ്ടു എവിടെ ഉണ്ടായി എന്നും അറിയില്ല.

പര്‍ദ്ദയുടെ പേരില്‍ സാഹോദ്യം തകരുമെങ്കില്‍ ലോകത്ത്‌ പര്‍ദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകള്‍, കന്യാ സ്ത്രീകള്‍, അറബികള്‍, ക്രിസ്തീയ പുരോഹിതര്‍ (ളോഹ), എന്തു തരത്തിലുള്ള സാഹോദര്യമാണ്‌ ഇല്ലാതാക്കിയത്‌?

ആധുനിക ലോകത്തു നഗ്നത വേണ്ടും വിധം മറക്കാത്തത്‌ ലൈംഗിക അരാചകത്വത്തിലേക്കും ബലാല്‍സംഗത്തിലേക്കും നയിച്ചതായി എത്ര അനുഭവങ്ങള്‍ ഉണ്ട്‌. സ്ത്രീകളിലെ ആഭരണ മോഷണങ്ങള്‍ക്കും പര്‍ദ്ദ ഒരു പര്‍ദ്ദ ആണെന്നാണു ജന സംസാരം. എതിര്‍ത്തതിന്റെ പേരില്‍ രക്ഷിതാക്കള്‍ ഒറ്റപ്പെട്ടതോ ഹദ്ദടിക്കപ്പെട്ടതോ ഊരു വിലക്കപ്പെട്ടതോ ആയ റിപ്പോര്‍ട്ടുകള്‍ ഇതുവരെ കണ്ടിട്ടില്ല. സൈദു മുഹമ്മദിക്ക യുടെ അറിവില്‍ എവിടെ എങ്കിലും ഉണ്ടോ എന്നറിയില്ല. കുറിപ്പുകാരന്‍ തന്നെ ആരോപിക്കുന്നു ഭൂരിപക്ഷം മുസ്ലിം സ്ത്രീകളും പര്‍ദ്ദ ധരിക്കുന്നില്ലെന്ന്‌. സുബഹിക്കു എല്ലാവരും പള്ളിയില്‍ പോകാത്തതിലും സൈദുക്കാക്ക്‌ വിഷമമുണ്ട്‌.

തീവ്രവാദികളായ അല്‍ക്വൈദ മുതല്‍ എല്ലാ തീവ്രവാദി ഗ്രൂപ്പുകളും അമേരിക്കയും കൂട്ടാളികളും സൃഷ്ടിച്ചു വിട്ടതെന്ന ആരോപണം പറ്റെ തള്ളപ്പെടേണ്ടതല്ല. പക്ഷേ അതിനും ഇസ്ലാമിനെ വേട്ടയാടുന്നു.

സ്ത്രീകളുടെ ഇരട്ടി അവകാശം പുരുഷന്‍ പിടിച്ചു പറ്റുന്നു എന്ന പ്രതിപാദ്യം ഇസ്ലാമിലെ കുടുംബ ജീവിത നിയമങ്ങളുടെയും സാമ്പത്തിക സമാഹരണ വിതരണ വ്യവസ്ഥകളുടെയും കൃത്യവും പൂര്‍ണ്ണവുമായ വിവരണത്തില്‍ നിന്നടര്‍ത്തിയെടുത്ത്‌ കൊണ്ടുള്ള വിമര്‍ശനം ഒരു നിലക്കും ആത്മാര്‍ത്ഥയുള്ളതല്ല.

ഇസ്ലാമില്‍ സ്ത്രീകള്‍ ലൈഗീക ഉപകരണം മാത്രമാകുന്നു എന്നും, ഇന്നു ലോകം കാണുന്ന ലൈംഗിക വനിതാ ചൂഷണം ഇസ്ലാം ലോകത്തു നിന്ന്‌ (പ്രത്യേകിച്ച്‌ പര്‍ദ്ദ) നീങ്ങിയാലെ പരിഹരിക്കാനാവൂ എന്ന കുറിപ്പുകാരന്റെ ആരോപണം നേര്‍ വിപരീത മാണെന്ന്‌ ബോധ്യപ്പെടും. സ്ത്രീ പുരുഷ സമത്വ വിഷയത്തില്‍ ഒന്നുകില്‍ സ്ത്രീകള്‍കുള്ള ബഹു ഭര്‍ത്വത്തം അനുവദിക്കുക അല്ലെങ്കില്‍ ബഹുഭാര്യത്വം നിരോധിക്കുക. എന്ന കുറിപ്പുകാരന്റെ നിര്‍ദ്ദേശത്തിന്റെ പൊരുളും പിടികിട്ടാത്തത്തല്ല.

പാശ്ചാത്യ ലോകത്ത്‌ സ്വവര്‍ഗ്ഗ രതി അനിവാര്യമായതിന്റെ മനശ്ശാസ്ത്രം പൌരസ്ത്യരും അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്‌. ഇതെല്ലാം ആത്മീയ മുക്ത ഭൌതീക മാത്ര വീക്ഷണ ഫലമാണ്‌.

ആദമിന്റെയും ഹവ്വയുടെയും മക്കള്‍ സഹോദരി സഹോദരന്മാര്‍ വിവാഹിതരായതിലെ അപമാനത്തിനു ഒരു യുക്തമായ സൊലൂഷനും കണ്ടതു വളരെ നന്നായി. പക്ഷേ വൈകിപ്പോയ ബുദ്ധി ഇനി അല്ലാഹുവിനു ഉപയോഗിക്കാന്‍ ചാന്‍സില്ലാതെ പോയതിന്‌ ഒരു സൊലൂഷന്‍ യുക്തിക്കു കണ്ടുപിടിക്കാമോ?.

കുറിപ്പുകാരന്‍ നിര്‍ദ്ദേശിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ പാശ്ചാത്യരില്‍ നടക്കുന്ന ലൈംഗിക അരാചകത്വത്തെ വിമര്‍ശിക്കാന്‍ മുസ്ലിംകള്‍ക്കു സ്വാതന്ത്യവും അര്‍ഹതയും ഉണ്ടാവും എന്നത്‌ പാശ്ചാത്യ സംസ്കാരവും ഇസ്ലാമുമാണ്‌ ലൈംഗീക അരാജകത്വത്തിന്റെ കാരണമെന്നു വരുത്താനാണു.

എങ്കില്‍ കുറിപ്പുകാരന്റെ കാഴ്ചപ്പാടുകള്‍ എന്തൊക്കെ യാണെന്നും താങ്കളുടെ ആദര്‍ശമെന്തെന്നും അറിയാന്‍ ആഗ്രഹിക്കുന്നു


News paper Cutting